ഗാസിയാബാദ് : ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയില്‍ കര്‍ഷക സമരം ശക്തിപ്പെടുന്നു. ഗാസിപൂരിലെ വെള്ളക്കെട്ടുള്ള ഫ്ലൈവേയിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തും, കര്‍ഷകരും കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞ നവംബറില്‍ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയാണ് കര്‍ഷകരുടെ സമരം.
കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പ്രതിഷേധം നടക്കുന്ന ഗാസിപൂരിലെ ഫ്‌ളൈവേ വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍ വെള്ളക്കെട്ടുള്ള റോഡിലിരുന്ന് രാകേഷ് ടികായത്ത് പ്രതിഷേധം തുടരുകയായിരുന്നു. ഡൽഹിയിലേക്ക് ഒഴുകുന്ന അഴുക്കുചാലുകൾ വൃത്തിയാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. അഴുക്കുചാലുകള്‍ വൃത്തിയാക്കുകയാണെങ്കില്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായി യാത്ര തടസപ്പെടുകയില്ലെന്നും കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകര്‍ മഞ്ഞും, മഴയും, വെയിലും അവഗണിച്ചാണ് ഇവിടെ സമരം ചെയ്യുന്നത്. ഈ മൂന്ന് കാലാവസ്ഥയും തരണം ചെയ്യാന്‍ സാധിച്ച കര്‍ഷകര്‍ക്ക് ഇനിയൊന്നും ഭയപ്പെടാനില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഹരിയാനയിലെ കര്‍ണലില്‍ നടന്ന കര്‍ഷക സമരത്തിനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഒരു കര്‍ഷകന്‍ മരിച്ചു. ഹരിയാനയില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ചുചേര്‍ത്ത ബിജെപിയുടെ യോഗത്തിനെതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. സംഭവത്തില്‍ ഹരിയാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.