ബംഗ്ലൂര് : കേന്ദ്രമന്ത്രി വി മുരളിധരന്റെ തെറ്റായ പ്രസ്താവനക്കെതിരെ അബ്ദുന്നാസിർ മഅ്ദനി. തന്നെ ശിക്ഷിച്ച കോടതി ഏതാണെന്ന് മുരളിധരന് വ്യക്തമാക്കണമെന്നാണ് മഅദനി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര മന്ത്രി പദം അലങ്കരിക്കുമ്പോള്‍ കുറച്ച് നിയമബോധം ഉണ്ടാകേണ്ടതാണ്. വളരെയധികം മാന്യന്മാര് ഇരുന്നിട്ടുള്ള കസേരയാണത്. വല്ലപ്പോഴുമൊക്കെ സത്യങ്ങളും പറയുന്നത് നല്ലതായിരിക്കുമെന്നും മഅദനി ഫേസ്ബുക്കില്‍ കുറിച്ചു. കോടതി ശിക്ഷിച്ച പ്രതിയാണ് അബ്ദുന്നാസിർ മഅ്ദനിയെന്ന മുരളീധരന്റെ പ്രസ്താവനക്കെതിരെയാണ് മഅദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
അബ്ദുന്നാസിര്‍ മഅ്ദനിയെ തെളിവിന്റെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷ ലഭിച്ച മഅദനിയെ വെറുതെ വിടണമെന്നാവിശ്യപ്പെട്ട് കേരള നിയമസഭാ പ്രമേയം പാസാക്കിയെന്നുമാണ് മുരളിധരന് പറഞ്ഞത്. പ്രഗ്യാസിങ് ഠാക്കൂറുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടി നല്‍കുമ്പോഴായിരുന്നു മുരളിധരന്റെ വസ്തുത വിരുദ്ധമായ പ്രസ്താവന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
1998ലെ കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ പങ്കുണ്ടെന്നാരോപിച്ചാണ് മഅ്ദനിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഒമ്പത് വര്‍ഷക്കാലം വിചാരണ തടവുകാരനായി കഴിഞ്ഞ ശേഷം നിരപരാധിയെന്നു കണ്ട് 2007ല്‍ പ്രത്യേക കോടതി അദ്ദേഹത്തെ വെറുതെ വിട്ടു.