വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ: വന്‍ ഭീഷണിയെന്ന് അമേരിക്ക

ഉത്തര കൊറിയ വീണ്ടും ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ആണവ പദ്ധതികളുമായി മുന്നോട്ടു പോയാല്‍ ശക്തമായി തിരിച്ചടിക്കേണ്ടിവരുമെന്ന അമേരിക്കയുടെ നിരന്തര മുന്നറിയിപ്പിനെ കാറ്റില്‍ പറത്തിയാണ് ഉത്തര കൊറിയ തന്ത്രപരമായ ആയുധങ്ങള്‍ പരീക്ഷിക്കുന്നത് തുടരുന്നത്. ഉത്തരകൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ പ്രകോപനപരമാണെന്നും അയല്‍രാജ്യങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അമേരിക്കന്‍ സൈന്യം പ്രതികരിച്ചു.

കടലിനു കുറുകെ 1,500 കിലോമീറ്റർ സഞ്ചാര ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ നിര്‍ണ്ണായകമായ ചുവടുവയ്പ്പാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ജനുവരിയിൽ നടന്ന വർക്കേഴ്‌സ് പാർട്ടി കോൺഗ്രസിനിടെ രാജ്യത്തിന്റെ ആണവപ്രതിരോധം കൂടുതൽ ശക്തമാക്കുമെന്നും മിസൈലുകളുടെ പരീക്ഷണം തുടരെ തുടരെ നടത്തുമെന്നും കിം ജോംഗ് ഉൻ പറഞ്ഞിരുന്നു. അതേസമയം. മിസൈൽ പരീക്ഷണങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാൻ ഉത്തരകൊറിയൻ ഭരണകൂടം തയ്യാറായില്ല. കൊറോണ മഹാമാരി പടരുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർനങ്ങളുടെ ഭാഗമായി മാസങ്ങളോളം ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ ചെറിയ ഇടവേളയ്‌ക്ക് ശേഷം ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ പുന:രാരംഭിച്ചത് ഏറെ ആശങ്കയോടെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More