പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിലേക്ക് പൗരത്വം സ്വീകരിച്ചു പോയവരുടെ സ്വത്ത് വിൽക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക സമിതി രൂപീകരിച്ചു. മന്ത്രിമാരുൾപ്പെട്ട സമിതിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വഹിക്കും. ഇതിനായി രണ്ട് ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമാണ് ഉപ സമിതികളുടെ അദ്ധ്യക്ഷൻമാർ.
പാക് പൗരത്വം സ്വീകരിച്ചവരുടെ 9,280 സ്വത്തുകളും ചൈനീസ് പൗരത്വം സ്വീകരിച്ചവരുടെ 126 സ്വത്തുകളും ഉൾപ്പെടെ 9,400 സ്വത്തുകൾ വിൽക്കാനാണ് സമിതിയുടെ തീരുമാനം. ഇതിലൂടെ ഒരു ലക്ഷം കോടി രൂപ സമാഹാരിക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാറിന്‍റെ പ്രതീക്ഷ.
ഇന്ത്യയിലെ പൗരത്വം ഉപേക്ഷിച്ച് അയൽ രാജ്യങ്ങളിൽ പൗരത്വം സ്വീകരിക്കുന്നവരുടെ സ്വത്തുവകകൾ 'ശത്രുസ്വത്ത് ' നിയമപ്രകാരമാണ് കേന്ദ്ര സർക്കാർ വിറ്റഴിക്കുന്നത്.