ഡല്‍ഹി: ടോകിയോ ഒളിംപിക്സ് താരം നീരജ് ചോപ്രയുടെ കോച്ച് ഉവെ ഹോണിനെ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പുറത്താക്കി. ആദ്യമായി ഇന്ത്യക്കുവേണ്ടി അത്ലറ്റിക്സില്‍ സ്വര്‍ണം നേടിയയാളാണ് നീരജ് ചോപ്ര. എന്നാല്‍ ഉവെ ഹോണിന്‍റെ പരിശീലനത്തില്‍ തൃപ്തി വരാത്തതിനെത്തുടര്‍ന്നാണ് ഒഴിവാക്കുന്നതെന്നാണ് ഫെഡറേഷന്‍റെ വിശദീകരണം. ജാവലിന്‍ ത്രോയില്‍ 100 മീറ്റര്‍ എറിഞ്ഞ ലോകത്തിലെ ഏകതാരമാണ് ഉവെ ഹോണ്‍.
ഉവെ ഹോണിന്‍റെ പരിശീലനത്തില്‍ ഫെഡറേഷന്‍ അംഗങ്ങള്‍ സന്തുഷ്ടരല്ല. അതിനാല്‍ അദ്ദേഹത്തെ മാറ്റി പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരുവാനാണ് ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും'- അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദില്ലെ സുമാരിവാല പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എഎഫ്ഐ ആസൂത്രണ സമിതി ചെയർമാൻ ലളിത് കെ ഭാനോട്ട്, വൈസ് പ്രസിഡന്റ് അഞ്ജു ബോബി ജോർജ് എന്നിവർ പങ്കെടുത്ത ഫെഡറേഷന്റെ രണ്ട് ദിവസത്തെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഉവെ ഹോണിനെ മാറ്റാന്‍ തീരുമാനമായത്. 2017-ലാണ് ഹോണിനെ ഇന്ത്യന്‍ ദേശീയ ജാവലിന്‍ ടീമിന്‍റെ പരിശീലകനായി നിയമിച്ചത്. നീരജ് ചോപ്രയ്ക്ക് പുറമേ അന്നു റാണി, ശിവ്പാല്‍ സിങ് എന്നിവരെയും ഉവെ ഹോണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്.