ഡല്‍ഹി: ട്വന്‍റി- 20 ലോക കപ്പിന് ശേഷം വിരാട്ട് കോഹ്ലി സ്ഥാനമൊഴിയുമെന്ന വാര്‍ത്ത തള്ളി ബിസിസിഐ ട്രഷറർ അരുൺ ധുമാൽ. കോഹ്ലിയുടെ സ്ഥാനമാറ്റത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ വെറുതെയാണ്. ബിസിസിഐ ഇതുവരെ കോഹ്ലിയുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒന്നും നടത്തിയിട്ടില്ല. ഇതൊക്കെ മാധ്യമ സൃഷ്ടിയാണ്. കോഹ്ലി ക്യാപ്റ്റനായി തുടരും. കോഹ്ലിയുടെ നേതൃത്വത്തില്‍ 45 ട്വന്റി- 20 മത്സരങ്ങളിലും 95 ഏകദിനങ്ങളിലുമാണു ഇന്ത്യയെ കളിച്ചിട്ടുള്ളത്. ട്വന്‍റി-20 യില്‍ , 27 കളികളും, ഏകദിനത്തിൽ 65 കളികളും ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ടെന്നും അരുൺ ധുമാൽ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒക്ടോബറിൽ തുടങ്ങുന്ന ട്വന്‍റി-20 ലോകകപ്പിനു ശേഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ നായക സ്ഥാനം കോഹ്ലി രാജി വെക്കുകയാണെന്നും, പകരം രോഹിത് ശർമ നായക സ്ഥാനം ഏറ്റെടുക്കുമെന്നും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അരുൺ ധുമാൽ വിശദീകരണവുമായെത്തിയത്.