തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന കെ പി അനില്‍ കുമാറിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളിധരന്‍. ടാങ്ക് ഫുൾ ആയിക്കഴിഞ്ഞാൽ കുറച്ച് വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നവര്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയേണ്ടതില്ലെന്നും മുരളിധരന്‍ പറഞ്ഞു.
ഡി സി സി നിയമനവുമായി നടന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അനില്‍ കുമാറിന് പുറത്ത് പോകേണ്ടി വന്നത്. മുതിര്‍ന്ന നേതാവെന്ന രീതിയിലുള്ള സമീപനമല്ല അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടായതെന്നും മുരളിധരന്‍ ആരോപിച്ചു. ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അത്രയും മാന്യമല്ലാത്ത ഭാഷ സംസാരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാതെ പാര്‍ട്ടി എന്തായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും മുരളിധരന്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉപാധികളൊന്നുമില്ലതെയാണ് സിപിഎമ്മിലേക്ക് പോകുന്നത്. ഏത് പാര്‍ട്ടിയിലായാലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കേണ്ടത്. അതോടൊപ്പം ആത്മാഭിമാനം ഉയര്‍ത്തി പിടിക്കാന്‍ സാധിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ അതിനു ഇടതുപക്ഷ മുന്നണിയാണ് ഉചിതമെന്ന് തോന്നി. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, അതിനാല്‍ 43 വര്‍ഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്നും അനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ ദിവസത്തോടുകൂടി കോണ്‍ഗ്രസുമായുള്ള തന്‍റെ ബന്ധം അവസാനിക്കുകയാണ്. തന്‍റെ രാജി കത്ത് മെയില്‍ വഴി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി, കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എന്നിവര്‍ക്കയച്ചിട്ടുണ്ടെന്നും അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.