തിരുവനന്തപുരം: പൊലിസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്നും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാക്കി യൂണിഫോം നിര്‍ത്തലാക്കണമെന്നും സര്‍ക്കാരിനോട് ഡിജിപി അനില്‍ കാന്ത് ആവശ്യപ്പെട്ടു. മറ്റ് വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിന് സമാനമായ വസ്ത്രം ധരിച്ച് തെറ്റിധാരണ പരത്തുകയാണെന്നും പരാതിയില്‍ പറയുന്നു. പൊലീസ്, ഫയർഫോഴ്സ്, ജയിൽ, വനം വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങള്‍ക്കെല്ലാം കാക്കി യൂണിഫോമാണ്. എന്നാല്‍ പൊലീസിന്റെ യൂണിഫോമിലുള്ള സമാന ചിഹ്നങ്ങളോ, ബെല്‍റ്റോ മറ്റു വിഭാഗക്കാര്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ഇതിനെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തവര്‍ക്ക് പൊലീസായി മാത്രമേ ഈ വിഭാഗത്തെയും തോന്നുകയുള്ളൂവെന്നാണ് പൊലീസിന്റെ പരാതി. പൊലീസ് ആക്ട് പ്രകാരം പൊലീസ് യൂണിഫോമിനു സമാനമായി വസ്ത്രം ധരിക്കുന്നത് തെറ്റാണെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം എ ഡി ജി പിമാരുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നത്. സേനാംഗങ്ങളല്ലാത്തയാളുകളും യൂണിഫോം ധരിക്കുന്നത് തെറ്റിധാരണ പരത്തുകയാണെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തണമെന്ന പൊതു അഭിപ്രായത്തെമാനിച്ച് ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ആസ്ഥാന എ ഡി ജി പി മനോജ് എബ്രഹാമാണ് രേഖാമൂലം സർക്കാരിനുമുന്‍പില്‍ വിഷയം അവതരിപ്പിച്ചിട്ടുള്ളത്.