കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്കെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍. കോവിഡ് സാഹചര്യത്തിൽ നടത്തിയ പ്രവർത്തനം വോട്ടാക്കാൻ തെരഞ്ഞെടുപ്പ് നേരത്തേ നടത്താനുള്ള തീരുമാനം ട്രൂഡോയ്ക്ക് തിരിച്ചടിയായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ശക്തമായ മത്സരത്തിനൊടുവില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കുതന്നെ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.
ആകെയുള്ള 338 സീറ്റുകളിൽ 157 സീറ്റുകളിലേറെ നേടി ലേബർ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. പ്രധാന എതിരാളിയായ കൺസർവേറ്റീവ് പാർട്ടി 119 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 170 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
സർക്കാരിന് രണ്ടുവർഷം കൂടി കാലാവധിയുള്ളപ്പോൾ കൊവിഡ് പതിരോധ പ്രവര്‍ത്തനങ്ങളിലുള്ള ആത്മവിശ്വാസം കൈമുതലാക്കി ട്രൂഡോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ആരോഗ്യ മേഖലയിലെ പ്രതിസന്ധിയുൾപ്പെടെ വിഷയങ്ങൾ കനത്ത വെല്ലുവിളി ഉയർത്തുന്ന തെരഞ്ഞെടുപ്പിൽ ഇത്തവണ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നത്.