തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ കുമാര്‍. മുന്‍ഗണനാ വിഭാഗത്തിനു മാത്രം ഭക്ഷ്യക്കിറ്റ് വിതരണം തുടര്‍ന്നാല്‍ മതിയെന്ന് അഭിപ്രായമുയരുന്നുണ്ടെങ്കിലും ഇതുവരെ ചര്‍ച്ചകള്‍ ഒന്നും ആരംഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് വിതരണമാരംഭിച്ച ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചത്. കഴിഞ്ഞ ഓണക്കാലം വരെ സംസ്ഥാനത്ത് 13 തവണയാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഏകദേശം 11 കോടി കിറ്റുകളാണ് നൽകിയത്. മാസം ശരാശരി 350-400 കോടി രൂപ ചെലവിട്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 11 കോടി കിറ്റുകൾക്കായി 5,200 കോടി രൂപ ചെലവിട്ടു. കിറ്റ് വിതരണം ദേശിയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം, ഇടതുസര്‍ക്കാരിന്‍റെ ഭരണതുടര്‍ച്ചക്ക് ഭക്ഷ്യക്കിറ്റ് വിതരണം സഹായകമായിയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക