ടിപ്പുവിന്റെ സിംഹാസനം മുതല്‍ മോശയുടെ അംശവടിവരെ; മോൻസൻ മാവുങ്കൽ ചില്ലറക്കാരനല്ല

ടിപ്പു സുൽത്താന്‍റെ സിംഹാസനം മുതല്‍ ബൈബിളിൽ പറയുന്ന മോശയുടെ അംശ വടിവരെ തന്‍റെ പുരാവസ്തു ശേഖരത്തില്‍ ഉണ്ടെന്നാണ് പുരാവസ്‌തു തട്ടിപ്പിന്‌ ഇന്നലെ ക്രൈം ബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ മോന്‍സണ്‍ മാവുങ്കല്‍ ഉന്നതരെയടക്കം പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. യേശുവിനെ ഒറ്റിക്കൊണ്ട് യൂദാസ് വാങ്ങിയ പത്തു വെള്ളി നാണയങ്ങളില്‍ രണ്ടെണ്ണം, മുഹമ്മദ്‌ നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, യേശുവിന്റെ മുഖം തുടച്ച വെള്ളത്തുണി എല്ലാം തന്‍റെ അത്യപൂര്‍വ്വ ശേഖരത്തില്‍ ഉണ്ടെന്ന് മോന്‍സണ്‍ മാവുങ്കല്‍തന്നെ ഒരു യൂട്യൂബ് വീഡിയോയില്‍ പറയുന്നുണ്ട്.

കേരളാ പോലീസ് മുതല്‍ ബ്രൂണൈ സുല്‍ത്താന്‍ വരെ

പുരാവസ്​തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന്​ രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച്​ അഞ്ചുപേരിൽനിന്ന്​ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച്‌ മോന്‍സണ്‍ മാവുങ്കലിനെ അറസ്റ്റു ചെയ്യുന്നത്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

പ്രവാസി മലയാളി സംഘടനയുടെ ഭാരാവാഹിയെന്നവകാശപ്പെട്ടിരുന്ന മോൻസൻ മാവുങ്കൽ യുഎഇ രാജകുടുംബാംഗങ്ങൾ അടക്കമുളളവരുമായി പുരാവസ്തു ഇടപാടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പത്തിക തട്ടിപ്പ് നടത്തിയത്. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും ലാലി വിൻസന്റിനുമൊപ്പമുള്ള മോൻസന്റെ ചിത്രം പുറത്തു വന്നിരുന്നു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസണും ചിത്രത്തിലുണ്ട്. തനിക്ക് മൂന്നുവർഷത്തോളമായി മോൻസൺ മാവുങ്കലിനെ അറിയാമെന്ന് ജിജി തോംസൺ വ്യക്തമാക്കിയിട്ടുമുണ്ട്.

ആഡംബര ജീവിതം; പുറത്തിറങ്ങാന്‍ ഹൈ ലെവല്‍ സെക്യൂരിറ്റി

കോടികളുടെ കാറുകളിൽ കറക്കവും സുരക്ഷയ്ക്ക് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരും ആയി ആഡംബര ജീവിതമായിരുന്നു മോന്‍സണ്‍ മാവുങ്കല്‍ നയിച്ചിരുന്നത്. കോസ്​മ​റ്റോളജിയിൽ ഡോക്​ടറേറ്റുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു. അതും വ്യാജമാണെന്നാണ്​ ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. 

കൊച്ചി കലൂരിലാണ് മോന്‍സന്‍റെ പുരാവസ്തു കേന്ദ്രമുള്ളത്. അവിടേക്ക് സംസ്ഥാനത്തെ പല പ്രമുഖരേയും വിളിച്ചു വരുത്തി സത്കരിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ മോൻസനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും 2020 ൽ തന്നെ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന്, ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ എൻഫോഴ്സെമെന്റ് അന്വേഷണം ഡിജിപി (DGP) ശുപാർശ ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More