തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്ന് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രതിരോധമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തിയെന്നും, ഇതു സംബന്ധിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിനങ്ങളില്‍ ഉണ്ടാകുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് പ്രതിരോധമരുന്ന് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോമിയോ മരുന്ന് കഴിക്കുവാന്‍ കുട്ടികള്‍ക്ക് താത്പര്യക്കുറവുണ്ടാവില്ല. ഐ സി എം ആര്‍ അംഗീകരിച്ച മരുന്നാണ് വിതരണം ചെയ്യുക. ഹോമിയോ മരുന്നിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയുമില്ല. - മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് സ്കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്. നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളും തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ശരാശരി 40 കുട്ടികളാണ് ഓരോ ക്ലാസിലുമുള്ളത്. ഇവരെ ഒരുമിച്ചിരുത്തി ക്ലാസ് നടത്തുക കൊവിഡ് സാഹചര്യത്തില്‍ പ്രയാസകരമാണ്. അതിനാല്‍ ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന രീതിയിലായിരിക്കും ക്ലാസ് മുറിയിലെ ക്രമീകരണം.