അമൃത്‌സര്‍: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി നവജ്യോത് സിങ് സിദ്ദു പിന്‍വലിച്ചേക്കുമെന്ന് സൂചന. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സിദ്ദുവിന്‍റെ രാജിയില്‍ ഹൈക്കമാണ്ട് അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജിയില്‍നിന്ന് സിദ്ദു പിന്‍വാങ്ങുന്നത്.
നിരവധി തവണ ചര്‍ച്ചക്കുവേണ്ടി ചരണ്‍ജിത് സിങ് ഛന്നി ക്ഷണിച്ചിരുന്നെങ്കിലും സിദ്ദു ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പഞ്ചാബ് ഭവനിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് ഉപദേശകന്‍ മൊഹമ്മദ് മുസ്തഫ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ കാണുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തത്.
അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ പടനയിച്ച സിദ്ദുവിന്റെ ആ ലക്ഷ്യം വിജയിച്ചെങ്കിലും പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണച്ചരട് തന്റെ കൈയിലല്ലെന്നു ബോധ്യമായതോടെയാണ് നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്. ഇക്കഴിഞ്ഞ ജൂലൈ 18- നാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ മുള്‍മുനയില്‍ നിര്‍ത്തി സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അപമാനം സഹിക്കാനാവാത്തതിനാലാണ് കോണ്‍ഗ്രസ് വിടുന്നതെന്നും ബിജെപിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ വിശ്വാസമില്ലാത്ത പാര്‍ട്ടിയില്‍ നില്ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.