പാലക്കാട്: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനോടും സഹകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന് പിണറായി വിജയനെപോലെ താന്‍ മോന്‍സന്‍ മാവുങ്കലിനെ അറിയില്ല എന്ന് പറഞ്ഞിട്ടില്ലെന്നും തനിക്ക് നാട്ടെല്ലുണ്ടെന്നും സുധാകരന്‍ പറഞ്ഞു. മോന്‍സന്റെ അടുത്ത് പോയിട്ടുണ്ട്. കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് എന്നുതന്നെയാണ് താന്‍ പറഞ്ഞത് എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് തനിക്ക് മോന്‍സനെ അവിശ്വസിക്കാന്‍ തോന്നിയിട്ടില്ല. എന്നാല്‍ തന്റെ പേരുപയോഗിച്ച് അയാള്‍ ചില കാര്യങ്ങളൊക്കെ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകള്‍ തന്റെ കയ്യിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ വന്നാല്‍ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ മറ്റുപാര്‍ട്ടികളിലേക്ക് പോകുന്നതിനെക്കുറിച്ചുളള ചോദ്യത്തിന്, നാലുപേര്‍ പോകുമ്പോള്‍ കോണ്‍ഗ്രസിലേക്ക് നാനൂറ് പേര്‍ വരുന്നുണ്ടെന്നും അവരെ മാധ്യമങ്ങള്‍ കാണുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇനിയും ഒരുപാടുപേര്‍ കോണ്‍ഗ്രസിലേക്ക് വന്നുകൊണ്ടിരിക്കുമെന്നും അത് മാധ്യമങ്ങളും ജനങ്ങളും മനസിലാക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.