ലോക്ഡൗൺ ആഘോഷമാക്കാൻ കുമരകത്തേക്ക് വിനോദയാത്ര പോയ അഞ്ചു യുവാക്കൾ പിടിയിൽ. പാലക്കാട് സ്വദേശികളെ തൃശ്ശൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശ്ശൂർ നഗരത്തിൽ ഉച്ചയോടെ എത്തിയ ഇവരെ ടൗൺ സി ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കകയായിരുന്നു. യുവാക്കളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോഴാണ് വിനോദയാത്ര പദ്ധതി വെളിപ്പെട്ടത്. കസ്റ്റഡിയിൽ എടുത്ത യുവാക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് നിർദ്ദേശം ലംഘിച്ചതിന് പൊലീസ് ആക്ടിലെ 118 ഇ വകുപ്പ് പ്രകാരം പൊതുശല്യമുണ്ടാക്കിയതിന് കേസ് റജിസ്റ്റർ ചെയ്തു.
ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് റോഡിൽ ഇറങ്ങിയവർക്കെതിരെ 1751 കേസുകൾ റജിസ്റ്റർ ചെയ്ചെയ്തു. തുടർച്ചയായി നിർദ്ദേശം ലംഘിക്കുന്നവരുടെ വാഹനം പൊലീസ് പിടിച്ചെടുക്കും. കാസർഗോഡ് 10 കേസുകൾ റജിസ്റ്റർ ചെയ്തു. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്തത് ലോക്ഡൗൺ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ് സംസ്ഥാനത്ത് ഉടനീളം പരിശോധന കർശനമാക്കി. നിയമം ലംഘിക്കുന്നവരെ കർശനമായി നേരിടാനാണ് പൊലീസിന് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.