ലക്നൗ: തടങ്കലില്‍ പാര്‍പ്പിച്ച നിലം വൃത്തിയാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം യുപി ലഖിംപൂരില്‍ നടന്ന ആക്രമണത്തില്‍ 9 പേരാണ് കൊല്ലപ്പെട്ടത്. ഇവരെ സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയാണ് പ്രിയങ്കാ ഗാന്ധിയെ യു പി പോലീസ് അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലിരുന്ന് പ്രിയങ്ക ഗാന്ധി നിരാഹാര സമരം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ലക്നൌവില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സിതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൌസിലാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ സീതാപുർ ഗസ്റ്റ് ഹൗസിന് മുന്നിൽ തടിച്ചുകൂടിയിരിക്കുകയാണ്.
കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അദ്ദേഹത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. അഖിലേഷിനൊപ്പം സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവ്പാല്‍ യാദവ്, റാംഗോപാല്‍ യാദവ് എന്നിവരും പൊലീസ് കസ്റ്റഡിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും സഞ്ചരിച്ച കാര്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റി 9 പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. അജയ് മിശ്രക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ജനപ്രതിനിധികളെയോ രാഷ്ട്രീയ പാർട്ടി നേതാക്കളെയോ ലഖിംപൂർ സന്ദർശനത്തിന് അനുവദിക്കില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്. ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സമയമല്ലെന്നും കർഷക നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പ്രവര്‍ത്തകരുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാല്‍ അതിനു ഉത്തരവാദികൾ വരുന്നവർ തന്നെയായിരിക്കുമെന്നും കർഷകർ പറഞ്ഞു.