തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കുവാന്‍ ലോകായുക്തയുടെ നിര്‍ദ്ദേശം. ഒരു മാസത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കുവാനാണ് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഷാഹിദാ കമാലിന്‍റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ലോകായുക്തയുടെ ഇടപെടല്‍. പി എച്ച് ഡി അടക്കമുള്ള വിദ്യാഭ്യാസ രേഖകള്‍ വ്യാജമാണെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വട്ടപ്പാറ സ്വദേശി അഖില ഖാന്‍ നൽകിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. ബിരുദം പോലുമില്ലാത്ത ഷാഹിദ കമാൽ ഡോക്ടറേറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് അഖില പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് അഖില ലോകായുക്തയെ സമീപിച്ചത്. ഷാഹിദാ കമാലിന് അനുവദിച്ച സമയത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ലോകായുക്ത കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. പരാതി അടുത്ത മാസം 25ന് കേസ് വീണ്ടും പരിഗണിക്കും.