ഡൽഹി: ഉത്തരാഖണ്ഡ് ഗതാഗത വകുപ്പ് മന്ത്രി യശ്പാൽ ആര്യയും മകനും എം എല്‍ എയുമായ സഞ്ജീവ് ആര്യയും തിങ്കളാഴ്ച കോൺഗ്രസിൽ ചേർന്നു. ബിജെപി നേതൃത്വം നൽകുന്ന ഉത്തരാഖണ്ഡ് സർക്കാരിൽ ഗതാഗത മന്ത്രിയാണ് യശ്പാൽ ആര്യ. മകൻ സഞ്ജീവ് നൈനിറ്റാളിൽ നിന്നുള്ള നിയമസഭാംഗമാണ്. ഇരുവരും ഡൽഹിയിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു.
എ ഐ സി സി നേതാക്കളായ രൺദീപ് സുർജേവാല, കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവര്‍ കോണ്‍ഗ്രസ് പ്രവേശ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യശ്പാൽ ആര്യ ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതായി കോണ്‍ഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. താന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നതായി യശ്പാൽ ആര്യയും പ്രതികരിച്ചു. ഉത്തരാഖണ്ഡിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന യശ്പാൽ ആര്യ 2007 മുതൽ 2014-വരെ ഉത്തരാഖണ്ഡ് പി.സി.സി പ്രസിഡന്‍റായിരുന്നു. ഇദ്ദേഹം 2017 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്തവര്‍ഷം ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മുന്നോടിയായാണ് ഇപ്പോള്‍ പഴയ പി.സി.സി പ്രസിഡന്‍റ് വീണ്ടും കോണ്‍ഗ്രസ്സില്‍ എത്തുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
നിലവില്‍ ഗതാഗത വകുപ്പ് മന്ത്രിയായ യശ്പാൽ ആര്യ നേതൃദാരിദ്ര്യം കൊണ്ട് പ്രയാസപ്പെടുന്ന ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്സിന് പുതിയ ഉണര്‍വ്വേകും എന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. പ്രശാന്ത് കിഷോര്‍ അടക്കമുള്ള പുതിയ തെരഞ്ഞെടുപ്പ് തന്ത്രജ്ഞാരാണ് ഗുജറാത്തില്‍ നിന്ന് ജിഗ്നേഷ് മേവാനി, ബീഹാറില്‍ നിന്ന് കനയ്യാ കുമാര്‍, കാശ്മീരില്‍ നിന്ന് ദീപികാ സിംഗ് രാജാവത്ത്, ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഉത്തരാഖണ്ഡ് മന്ത്രി യശ്പാൽ ആര്യ എന്നിവരെ കോണ്‍ഗ്രസ്സില്‍ എത്തിക്കാന്‍ ചുക്കാന്‍ പിടിച്ചത് എന്നാണ് റിപ്പോര്‍ട്ട്.