കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വീണ്ടും ഇന്ന് ഉത്തർപ്രദേശിലെ ലഖിംപൂര്‍ സന്ദര്‍ശിക്കും. കർഷക പ്രക്ഷോഭത്തിനിടെ കാർ കയറ്റിക്കൊന്ന കർഷകർക്ക് അന്തിമോപചാരം അർപ്പിക്കാനാണ് എത്തുന്നത്. കർഷകർ കൊല്ലപ്പെട്ട ലഖിംപുർ ഖേരിയിലെ തിക്കോണിയ ഗ്രാമത്തിലെ വയലിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള കർഷക പ്രതിനിധികളും കർഷകരും ചടങ്ങിൽ പങ്കെടുക്കും.
നേരത്തേ ലഖിംപൂരിലേക്കുള്ള യാത്രമധ്യേ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കര്‍ഷകരെ കാണാതെ പിന്‍മാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നില്‍ യു.പി സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിച്ചിരുന്നു.
കർഷകർക്ക് അന്തിമോപചാരം അർപ്പിക്കുന്ന ചടങ്ങിന്‍റെയും പ്രിയങ്കയുടെ സന്ദർശനത്തിന്‍റെയും പശ്ചാത്തലത്തിൽ വലിയ സുരക്ഷയാണ് ലഖിംപുരിൽ ഒരുക്കിയിരിക്കുന്നത്. ലക്നോ-സിതാപുർ-ലഖിംപുർ ദേശീയപാതയിൽ ബാരിക്കേഡ് വെച്ച് തടഞ്ഞ് വാഹനങ്ങളെയെല്ലാം പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. അതിനിടെ, രാഷ്ട്രീയ നേതാക്കളെ അന്തിമോപചാര ചടങ്ങിൽ പങ്കെടുപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. വേദിയില്‍ രാഷ്രീയ നേതാക്കള്‍ക്ക് ഇരിപ്പിടം അനുവദിക്കില്ല.