യുദ്ധകാലത്ത് രാജ്യത്തെ ഫലപ്രദമായി നയിച്ച നേതാവാണ്‌ ഇന്ദിര; പുകഴ്ത്തി രാജ്നാഥ് സിംഗ്

ഡല്‍ഹി: വര്‍ഷങ്ങളോളം രാജ്യം ഭരിച്ച ഇന്ദിര യുദ്ധകാലങ്ങളില്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ വിജയിച്ച നേതാവാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഷാങ്ഹായി കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ 'സായുധ സേനയിലെ സ്ത്രീകള്‍' എന്ന് വിഷയത്തെ പറ്റി സംസാരിക്കവേയാണ് അദ്ദേഹം ഇന്ദിരയെ പുകഴ്ത്തിയത്. 1971-ലെ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധത്തില്‍ ഇന്ദിരയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 

ഇന്ദിരാഗാന്ധിക്കുപുറമേ ഇന്ത്യന്‍ ചരിത്രത്തിലെ പ്രമുഖ സ്ത്രീ സാന്നിധ്യമായ റാണി ലക്ഷമി ഭായിയെക്കുറിച്ചും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ആയുധമേന്തിയവരില്‍ നിരവധി സ്ത്രീകളുണ്ട് അവരില്‍ ഒരാളാണ് റാണി ലക്ഷ്മി ഭായ്. പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതി പഥത്തോടൊപ്പം സായുധ സേനയുടെ പരമോന്നത കമാന്‍ഡര്‍ പദവിയും വഹിച്ചിരുന്നെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ വികസനത്തില്‍ ഇവരെല്ലാം വഹിച്ച പങ്കുകളെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. 

ഇന്ദിരയും യുദ്ധങ്ങളും

ഇന്ദിരാ ഗാന്ധി അദ്ധികാരമേറ്റ് ഒരു വര്‍ഷത്തിനുള്ളിലാണ് ഇന്ത്യാ- ചൈന യുദ്ധമുണ്ടാകുന്നത്. 1962 ഒക്ടോബർ 20- ന് തുടങ്ങിയ യുദ്ധം നവംബർ 21- ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അവസാനിച്ചു. അതിനോടൊപ്പം ചൈന തർക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തിൽ നിന്നും പിന്മാറാനും തയ്യാറായി.

1965-ൽ ഇന്ത്യ-പാകിസ്താൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സുരക്ഷാ സേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ചും ശ്രീനഗറില്‍ തങ്ങിയാണ് അവര്‍ സൈന്യത്തിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. ഓപറേഷൻ ജിബ്രാൾട്ടർ എന്നു പാകിസ്താൻ പേരിട്ട, തങ്ങളുടെ സേനകളെ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞുകയറ്റാനുള്ള പദ്ധതിയെത്തുടന്നാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത്. തിരിച്ചടിയായി പാകിസ്താനുമായി പൂർണ്ണയുദ്ധത്തിലേക്ക് ഇന്ത്യ ഇറങ്ങുകയായിരുന്നു. പതിനേഴ് ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ ആണ് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന ടാങ്കുകൾ ഉൾപ്പെടെയുള്ള ഏറ്റവും വലിയ സേനാമുന്നേറ്റം നടന്നത്.

1971-ലെ ബംഗ്ലാദേശ്‌ വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീർത്തിയുയർത്തിയ ഒരു സംഭവം. കിഴക്കൻ പാകിസ്താനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക്‌ പറഞ്ഞുവിട്ട പാക്‌ സൈന്യമാണ്‌ സംഘർഷത്തിനു തുടക്കം കുറിച്ചത്‌. പാകിസ്താന്റെ നടപടിയെ രാജ്യാന്തര വേദികളിൽ ചോദ്യം ചെയ്ത ശേഷം ഇന്ത്യ, ബംഗ്ലാദേശ്‌ വിമോചന യുദ്ധം ആരംഭിച്ചു. ഒരുലക്ഷത്തോളം പാക്‌ സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്നും വേർപെടുത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More