മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ്. അവസാനത്തെ RSS കാരനെയും മാനസിക രോഗിയാക്കിയാലെ മുഖ്യമന്ത്രിക്ക് വിശ്രമമുള്ളൂവെന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുറെ നാളുകളായി ആര്‍ എസ് എസുകാര്‍ക്കിടയില്‍ പടരുന്ന മാനസിക രോഗങ്ങളെ പഠനവിധേയമാക്കിയാല്‍ അതില്‍ മുഖ്യമന്ത്രിക്കുള്ള പങ്ക് വളരെ വലുതാണെന്നും അബ്ദുറബ്ബ് ആരോപിച്ചു. മലപ്പുറത്ത് മദ്രസ അധ്യാപകനെ അക്രമിച്ച ആര്‍ എസ് എസുകാരന്‍ മാനസരോഗിയാണെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ സ്വബോധമുള്ള RSS കാർക്ക് നിലനിൽപ്പില്ലാതാവുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ RSS കാർക്കിടയിൽ പടരുന്ന 'മാനസിക രോഗങ്ങളെക്കുറിച്ച് ശരിക്കും പഠനവിധേയമാക്കിയാൽ അതിൽ സഖാവ് പിണറായി വിജയനുള്ള പങ്ക് ചില്ലറയല്ല. കേരളത്തിലെ അവസാനത്തെ RSS കാരനെയും മാനസിക രോഗിയാക്കിയ ശേഷമേ
ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിക്ക് ഇനി വിശ്രമമുള്ളൂ.
കേരളത്തെ സമ്പൂർണ്ണ RSS മുക്തമാക്കാൻ മുഖ്യമന്ത്രിയുടെ 'സൈക്കളോജിക്കൽ മൂവ്'
പിണറായി ഡാ...!
അബ്ദുറബ്ബ്
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക