ഒരണാ സമരത്തില്‍ എ. കെ. ആന്‍റണി പങ്കെടുത്തില്ല?- ആന്‍റണിയുടെ പേരൊഴിവാക്കി പ്രൊഫ. ജി. ബാലചന്ദ്രൻ

എ. കെ. ആന്റണി പ്രസിദ്ധനായ ഒരണാ സമരത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും ആലുവ എസ് ഡി കോളേജ് അധ്യാപകനുമായ പ്രൊഫ. ജി. ബാലചന്ദ്രന്‍. ഒരണാ സമരനായകന്മാരുടെ പേരു പറയുന്ന കൂട്ടത്തില്‍ വയാലര്‍ രവി, ഉമ്മന്‍ ചാണ്ടി, എം. എ. ജോണ്‍,  പി. കെ. കുര്യാക്കോസ് എന്നിവരുടെ പേരുകള്‍ മാത്രമാണ് ജി. ബാലചന്ദ്രന്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ എടുത്തു പറഞ്ഞത്. ഒരണാ സമരത്തിന്റെ നായകനായി കുര്യാക്കോസിനെ ഉയര്‍ത്തിക്കാട്ടുന്ന പ്രോഫ. ബാലചന്ദ്രന്‍ തന്റെ കുറിപ്പില്‍ ഒരിടത്തുപോലും എ. കെ. ആന്റണിയുടെ പേര് പരാമര്‍ശിക്കുന്നില്ല. കെ എസ് യുവിന്റെ സംസ്ഥാന കമ്മിറ്റിയില്‍ എ. കെ. ആന്റണിക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ജി. ബാലചന്ദ്രന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

"അമ്മേ ഞങ്ങള്‍ പോകുന്നു കണ്ടില്ലെങ്കില്‍ കരയരുതേ. ഓരോ തുള്ളിച്ചോരയ്ക്കുംപകരം ഞങ്ങള്‍ ചോദിക്കും" 

കേരള രാഷ്ട്രീയത്തിൽ ശക്തമായ പ്രകമ്പനങ്ങൾ സൃഷ്ടിച്ച വിദ്യാർത്ഥി മുന്നേറ്റമായിരുന്നു ഒരണാ സമരം.1958 ജൂലൈ 14-ാം തീയതി ആരംഭിച്ച ഒരണാ സമരത്തിനു അഗ്നി പകര്‍ന്നത്  വയലാര്‍ രവിയും എം. എ. ജോണുമായിരുന്നു. കോട്ടയത്ത് ഉമ്മന്‍ചാണ്ടിയെ ഒരണാ സമരത്തിൻ്റെ തീച്ചൂളയിലേക്കിറക്കിയതും എം. എ. ജോണായിരുന്നു.

എന്താണ് ഒരണ സമരം?

ആലപ്പുഴയില്‍ നിന്ന് കുട്ടനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ബോട്ടു മാത്രമായിരുന്നു ശരണം. വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടില്‍ യാത്രക്കൂലി ഒരണയായിരുന്നു. അതായത് ആറു പൈസ. സർക്കാർ അത് 10 പൈസയാക്കി വര്‍ദ്ധിപ്പിച്ചു. ചാർജ് വർദ്ധന കുറയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഇ എം എസ് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. സമരത്തെ നേരിടാന്‍ പോലീസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങി. കുട്ടനാട്ടില്‍ തുടങ്ങിയ സമരം ആലപ്പുഴ ജില്ലയിലാകെ പടര്‍ന്നു. തുടര്‍ന്ന് കൊല്ലത്തേക്കും കോട്ടയത്തേക്കും മറ്റു ജില്ലകളിലേക്കും വ്യാപിച്ചു. സമരത്തിന്‍റെ പ്രധാനകേന്ദ്രം ആലപ്പുഴ ബോട്ടു ജട്ടിയായിരുന്നു. സമരം മൂലം സ്കൂളുകളെല്ലാം അടച്ചു. ആദ്യദിവസങ്ങളില്‍ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റു ചെയ്തുനീക്കി. ദിവസങ്ങൾ പിന്നിട്ടപ്പോൾ അവരെ ലാത്തികൊണ്ടും ചൂരല്‍കൊണ്ടും അടിച്ചോടിക്കലായി.

സമരം തീജ്വാലപോലെ പടർന്നപ്പോൾ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ പിക്കറ്റിംഗ് ആരംഭിച്ചപ്പോള്‍ പൊലീസ് കൈയ്യും കാലും തലയുമെല്ലാം  അടിച്ചുപൊട്ടിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ കല്ലെറിഞ്ഞു. രക്ഷകര്‍ത്താക്കള്‍ രോഷാകുലരായി. പിക്കറ്റിംഗുകൾ അക്രമാസക്തമായി. വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് ജൂലൈ-23ന് നടത്തിയ ജാഥയെ കമ്മ്യുണിസ്റ്റനുകൂലികളും പൊലീസുകാരും വളഞ്ഞിട്ടു തല്ലുകയും കല്ലെറിയുകയും ചെയ്തു. ചോരത്തുള്ളികള്‍ റോഡില്‍ ചിതറിവീണു. ഒരണ സമരത്തിന്‍റെ ആവേശം ഭരണത്തെ ഉലച്ചു."അമ്മേ ഞങ്ങള്‍ പോകുന്നു കണ്ടില്ലെങ്കില്‍ കരയരുതേ, ഓരോ തുള്ളിച്ചോരയ്ക്കും പകരം ഞങ്ങള്‍ ചോദിക്കും" എന്നീ മുദ്രാവാക്യങ്ങള്‍  കേരളമാകെ ഉയർന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തല്ലുകൊണ്ടപ്പോള്‍ രക്ഷിതാക്കളും നാട്ടുകാരും സമരരംഗത്തിറങ്ങി. വിമോചന സമരത്തിനുപോലും വഴിമരുന്നിട്ടത് ഒരണാ സമരമാണ്. 

എനിക്കന്ന് 14- വയസ്സേ പ്രായമുള്ളു, അതുകൊണ്ട് എനിക്ക് ആ സമരത്തില്‍ പങ്കെടുക്കാനായില്ല. വീട് ബോട്ടുജെട്ടിക്കടുത്തായത് കൊണ്ട് സമരാവേശം കാണാൻ എതിര്‍കരയില്‍ കമ്പിയില്‍ പിടിച്ചുകൊണ്ട് ഞാൻ നില്‍ക്കും. വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്ന ശബ്ദം കേട്ടാലുടനെ ഉണ്ണിപ്പിള്ള ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഓടിവന്ന് അടിതുടങ്ങിയതും കുട്ടികൾ ചിതറിയോടുന്നതും ഇന്നും ഞാൻ ഓർക്കുന്നു. തൊട്ടടുത്തുള്ള ശ്രീകൃഷ്ണഭവന്‍ ഹോട്ടല്‍ ആന്‍റ് ലോഡ്ജിന്‍റെ മുകളിലത്തെ നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടൗണ്‍ കമ്മിറ്റി ഓഫീസിലിരുന്ന് സഖാക്കൾ ലാത്തിയടി രംഗം കണ്ട് ഹരം പിടിക്കും. സമരകാലത്ത് ചേര്‍ത്തലക്കാരന്‍ പി. കെ. കുര്യാക്കോസിനെ പോലീസ് മൃഗീയമായി മര്‍ദ്ദിച്ചു. വെളുത്തുചുവന്ന കുര്യാക്കോസിന്‍റെ ശരീരം മുഴുവന്‍ ലാത്തിയടിയുടെ കരുവാളിച്ച പാടുകള്‍ കാണാമായിരുന്നു.

കുര്യാക്കോസ് - ഒരണ സമര നേതാവ്

ഒടുവിൽ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. 1958-ആഗസ്റ്റ് മൂന്നാം തീയതി സമരം തീര്‍ന്നു. അതിന്‍റെ വിജയാഹ്ളാദ പ്രകടനം കാണാന്‍ ഞാനും പോയിരുന്നു. മുല്ലയ്ക്കല്‍ ജംഗ്ഷനില്‍ നിന്നാണ് ജാഥ തുടങ്ങിയത്.  ആനപ്പുറത്തിരുന്നുകൊണ്ട് കുര്യാക്കോസ് ജാഥ നയിക്കുന്നത് കണ്ട് കുട്ടികള്‍ക്ക് ആവേശം കേറി. അറിയപ്പെട്ട ആദ്യത്തെ കെ എസ് യു ഒരണാ സമര നേതാവ് കുര്യാക്കോസാണ്.  ഒരുകാലത്ത് വീരോചിതമായി ജാഥ നയിച്ച കുര്യാക്കോസിന്‍റെ അവസാന കാലം ദയനീയമായിരുന്നു. ഞങ്ങളുടെ  സമകാലികരില്‍ ഉമ്മന്‍ചാണ്ടിയും കുര്യാക്കോസും മാത്രമേ ഒരണാ സമരത്തില്‍ പങ്കെടുത്തിട്ടുള്ളു. ഞാൻ ഒരണാ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും ആ  സമരത്തിൻ്റെ നേർക്കാഴ്ചയാണ് എന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാക്കിയത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 3 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More