മുംബൈ: ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് രാജ്യത്തെ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി. ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നിതിന്‍ സാംബ്രയേയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഒക്ടോബര്‍ 3 നാണ് ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.
അതേസമയം, ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസില്‍ നിന്നും ഒഴിവാക്കുന്നതിനായി പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ മേധാവി സമീർ വാങ്കഡെക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. എൻസിബി ഡയറക്ടർ ജനറൽ വാങ്കഡെയെ കഴിഞ്ഞ ദിവസം ഡൽഹിക്കു വിളിപ്പിച്ചിരുന്നു. കോഴ ആരോപണം നിലനില്‍ക്കുന്നതിനാല്‍ വാങ്കഡെയെ ചുമതലയില്‍ നിന്നും നീക്കാന്‍ ചെയ്യാനും സാധ്യതയുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോഴ വാങ്ങിയെന്ന ആരോപണം തള്ളിയ വാങ്കെഡെ തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ തടയണമെന്നും സെഷന്‍ കോടതിയോട് അവശ്യപ്പെട്ടു. ഈ കേസ് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നും വാങ്കഡെ കോടതിയെ അറിയിച്ചു. അതോടൊപ്പം, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകര്‍ സെയലിന്‍റെ സത്യവാങ്മൂലം പരിഗണിക്കരുതെന്ന അപേക്ഷയും കോടതി തള്ളി. കോടതി നടപടിയും സമീര്‍ വാങ്കഡെക്ക് തിരിച്ചടിയായിരിക്കുകയാണ്.