ടോക്കിയോ: പ്രണയത്തിനായി കൊട്ടാരവും രാജപദവികളും ഉപേക്ഷിച്ച മാക്കോ രാജകുമാരി വിവാഹിതയായി. കോളേജിലെ സഹപാഠിയും നിയമബിരുധധാരിയുമായ കെയ് കമുറോയെയാണ് രാജകുമാരി വിവാഹം ചെയ്തത്. മാക്കോയുടെയും കമുറോയുടെയും വിവാഹ ഉടമ്പടി ഇന്ന് രാവിലെയാണ് കൊട്ടാരം ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചത്. വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതായി ഇംപീരിയല്‍ ഹൗസ്‌ഹോള്‍ഡ് ഏജന്‍സി അറിയിച്ചു. ഇതോടെ മാക്കോയ്ക്ക് എല്ലാ രാജകീയ പദവികളും ആനുകൂല്യങ്ങളും നഷ്ടമായി. ജാപ്പനീസ് ചക്രവര്‍ത്തി നരുഹിതോയുടെ മരുമകളാണ് മാക്കോ.
നേരത്തെ തന്നെ മാക്കോ രാജകുമാരിയുടെയും കെയ് കമുറോയുടെയും പ്രണയകഥ വലിയ വാർത്തയായിരുന്നു. സാധാരണ കുടുംബത്തില്‍ പിറന്ന കെയ് കമുറോയെ വിവാഹം കഴിക്കാന്‍ മാക്കോ രാജകുമാരി തീരുമാനിച്ചുവെന്ന വാർത്ത വലിയ വിമർശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. വിവാഹത്തിനുശേഷം രാജകുമാരിക്ക് ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങളാണ് മാക്കോയുടെ പ്രണയത്തെ വിവാദമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജകുടുംബത്തില്‍ പെട്ട ഒരാളെയല്ല വിവാഹം ചെയ്യുന്നത് എങ്കില്‍ ജപ്പാന്‍ രാജകുടുംബത്തിലെ കീഴ്വഴക്കമനുസരിച്ച് രാജകുടുംബാംഗം എന്ന നിലയിലുള്ള സകലവിധ അവകാശങ്ങളും പദവികളും അവര്‍ക്ക് നഷ്ടപ്പെടും. മേലില്‍ അവരൊരു സാധാരണ ജപ്പാന്‍ പൌര മാത്രമായിരിക്കും. സ്ത്രീധനമായി രാജകുമാരിമാര്‍ക്ക് രാജാവ് വിവാഹ വേളയില്‍ നല്‍കുന്ന പാരിതോഷികങ്ങളില്‍ തുടങ്ങുമത്.
ഇപ്പോഴത്തെ നിലയ്ക്ക് 30- കാരിയായ മാക്കോ രാജകുമാരിക്ക് സ്ത്രീധനം എന്നനിലയ്ക്ക് മാത്രം അകിഷിനോ രാജാവ് നല്‍കുന്ന തുക ഇന്ത്യന്‍ കറന്‍സിയില്‍ കണക്കാക്കിയാല്‍ ഏകദേശം 9 കോടിയോളം വരും. രാജകുടുംബത്തില്‍ പെട്ട ഒരാളെയല്ല വിവാഹം ചെയ്യുന്നത് എങ്കില്‍ അത് ലഭിക്കില്ല. രാജപദവിയും രാജകീയ ചടങ്ങുകളും വിവാഹത്തിലും തുടര്‍ജീവിതത്തിലും അവര്‍ക്ക് നഷടപ്പെടും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് ചില നിബന്ധനകളോടെ വിവാഹം നടത്താം എന്ന അകിഷിനോ രാജാവിന്റെ നിര്‍ദ്ദേശങ്ങളെല്ലാം മാക്കോ രാജകുമാരി തള്ളിക്കളയുകയായിരുന്നു.