മുംബൈ: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിനെ നവംബര്‍ ആറു വരെ 6 വരെ മുംബൈ കോടതി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയില്‍ വിട്ടു. കക്ഷികളുടെ വാദം കേട്ട ശേഷം ജഡ്ജി ജാദവാണ് 6 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.
മുംബൈ മുൻ പൊലീസ് കമ്മീഷണർ പരം ബീര്‍ സിംഗാണ് അനില്‍ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളുന്നയിച്ചത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.
പ്രതിമാസം നൂറുകോടി രൂപ ശേഖരിക്കണമെന്ന് അനില്‍ ദേശ്മുഖ് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് പരംബീര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എഴുതിയ കത്തില്‍ ആരോപിച്ചത്. ആരോപണങ്ങളുയര്‍ന്നതിനുപിന്നാലെ അനില്‍ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് അനില്‍ ദേശ്മുഖിന്‍റെ വാദം. അതുകൊണ്ട് ഇഡിയുടെ സമന്‍സ് റദ്ദാക്കണമെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുംബൈ കോടതി അനിലിന്‍റെ ആവശ്യം അംഗീകരിച്ചില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേസില്‍ അനില്‍ ദേശ്മുഖിനെതിരെ ആരോപണങ്ങളുന്നയിച്ചതിനുപിന്നാലെ പരംബീര്‍ സിംഗിനെ കാണാതായിരുന്നു. പരംബീറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. അദ്ദേഹം ബെല്‍ജിയത്തിലുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.