തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി ചുമതലയിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരികെയെത്തുന്നു. ഒന്നര വര്‍ഷത്തിന് ശേഷമാണ് കോടിയേരി ചുമതലയിലേക്ക് തിരികെ എത്തുന്നത്. നാളെയാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായി വീണ്ടും ചുമതലയേൽക്കുക. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനം എടുക്കും. ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതോടെ കോടിയേരിയുടെ തിരിച്ചു വരവിന് തടസ്സങ്ങളില്ലെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെ തുടര്‍ന്നാണ് കോടിയേരി പാര്‍ട്ടി സെക്രട്ടിസ്ഥാനത്ത് നിന്നും മാറിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അവധിയില്‍ പ്രവേശിച്ചത്. കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്തതിനെ തുടർന്ന് എല്‍ ഡി എഫ് കണ്‍വീനറും സംസ്ഥാന കമ്മറ്റി അംഗവുമായ എ. വിജയ രാഘവനായിരുന്നു താൽകാലിക ചുമതല. ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായ സാഹചര്യത്തിൽ സെക്രട്ടറി പദവിയിലേക്ക് തിരികെ എത്തുന്നുവെന്നാണ് വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണ് ബിനീഷ് കോടിയേരിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു ആയുധമാക്കാതിരിക്കാനാണ് ചുമതലയില്‍ നിന്നും മാറിയതെന്ന വിമര്‍ശനത്തിന് കരുത്ത് പകരുന്നതാണ് കോടിയേരിയുടെ തിരിച്ച് വരവ്. 2015-ൽ ആലപ്പുഴയിൽ നടന്ന സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയായത്. 2018-ൽ നടന്ന സമ്മേളനത്തിലും കോടിയേരി സ്ഥാനത്ത് തുടരുകയായിരുന്നു.