'അന്ന് മഞ്ചുനാഥ് ഷെട്ടി, ഇന്ന് മഞ്ചമ്മ'; പ്രസിഡന്റില്‍ നിന്നും പത്മശ്രീ പുരസ്‌കാരം സ്വീകരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ

ഡല്‍ഹി: രാജ്യത്ത് പത്മശ്രീ ലഭിച്ച ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറാണ് മഞ്ചമ്മ. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്ന മഞ്ചമ്മയുടെ വീഡിയോ ഇതിനകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ട്രാന്‍സ്ജെന്‍ഡറായതിന്റെ പേരില്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവന്ന അപമാനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമുളള മധുരപ്രതികാരമായി മാറിയിരിക്കുകയാണ്, മഞ്ചമ്മയെ സംബന്ധിച്ച് പത്മശ്രീ. കലാരംഗത്തിന് മഞ്ചമ്മ നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചത്. 

മഞ്ചയുടെ കഥ

കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലാണ് മഞ്ചമ്മ ജനിച്ചത്. മഞ്ചുനാഥ് ഷെട്ടി എന്നായിരുന്നു മഞ്ചമ്മയുടെ ആദ്യത്തെ പേര്. പത്താം ക്ലാസുവരെ പുരുഷനായാണ് മഞ്ചമ്മ ജീവിച്ചത് എന്നാല്‍ കൗമാരപ്രായമെത്തിയതോടെയാണ് തന്റെയുളളിലുളളത് പുരുഷനല്ല സ്ത്രീയാണെന്ന് മഞ്ചമ്മ തിരിച്ചറിയുന്നത്. മഞ്ചുനാഥ് പെണ്‍കുട്ടികളെ പോലെ സംസാരിക്കുകയും നടക്കുകയും ചെയ്യുന്നതുകണ്ട വീട്ടുകാര്‍ അവനെ ഹൊസപ്പേട്ടിന് സമീപമുളള ഹൂളിഗയമ്മ ക്ഷേത്രത്തില്‍ കൊണ്ടുപോയി അവിടുളള ട്രാന്‍സ്‌ജെന്‍ഡറുകളോടൊപ്പം വിട്ടു.

രേണുക യെല്ലമ്മ എന്ന ദേവിക്കുവേണ്ടി സ്വയം സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡറുകളുടെ സമൂഹമായിരുന്നു അവിടെയുണ്ടായിരുന്നത്. അവരെ ദേവിയ്ക്ക് വിവാഹം ചെയ്ത് നല്‍കപ്പെട്ടവരായാണ് കണക്കാക്കുന്നത്. അവര്‍ക്ക് ഒരിക്കലും വീട്ടിലേക്ക് തിരിച്ചുപോകാന്‍ അനുവാദമുണ്ടായിരുന്നില്ല. അതോടെ മഞ്ചുനാഥ് മഞ്ചമ്മയായി. അവിടെ നിന്ന് ലൈംഗിക അതിക്രമങ്ങളെയും അവഗണനകളെയുമെല്ലാം അതിജീവിച്ചാണ് മഞ്ചമ്മ നാടന്‍ കലകളില്‍ ശ്രദ്ധിച്ചുതുടങ്ങിയത്.

ജൊഗാതി നൃത്യ, ജനപഥ ഗാനങ്ങള്‍, ദേവതകളെ പ്രകീര്‍ത്തിച്ച് പാടുന്ന ഗാനങ്ങള്‍ തുടങ്ങി നിരവധി കലാരൂപങ്ങള്‍ അവര്‍ പഠിച്ചെടുത്തു. നാടന്‍ കലാരൂപങ്ങള്‍ക്കായി കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കിയ കര്‍ണാടക ജനപദ അക്കാദമിയുടെ ആദ്യത്തെ ട്രാന്‍ഡ്‌ജെന്‍ഡര്‍ പ്രസിഡന്റാണ് മഞ്ചമ്മ. 2006-ല്‍ മഞ്ചമ്മക്ക് ജനപദ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. 2020-ല്‍ കര്‍ണാടക രാജ്യോത്സവ അവാര്‍ഡും മഞ്ചമ്മയെത്തേടി എത്തിയിരുന്നു. ഇപ്പോള്‍ അറുപതാം വയസിലാണ് മഞ്ചമ്മ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More