തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യത്യസ്ത സമരവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തില്‍ സൈക്കിള്‍ ചവിട്ടിയാണ് യു ഡി എഫ് എം എല്‍ എമാര്‍ ഇന്ന് നിയമസഭയില്‍ എത്തിയത്. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും നാമ മാത്രമായ കുറവ് വരുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരെയുമാണ് യു ഡി എഫിന്‍റെ പ്രതിഷേധമെന്ന് വി ഡി സതീശന്‍ പറഞ്ഞു.
'നികുതി കുറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് കുറച്ചാല്‍ കുറയ്ക്കാം എന്നാണ് ധനമന്ത്രി പറഞ്ഞത്. പഞ്ചാബില്‍ ഇന്ധന വില10 രൂപയാണ് കുറച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വന്നപ്പോള്‍ തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് പഞ്ചാബ് ഇന്ധന വില കുറച്ചതെന്നാണ് സര്‍ക്കാരിന്‍റെ പുതിയ വാദം. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചാല്‍ കേരളവും കുറക്കാന്‍ തയ്യാറാണെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു'. - വിഡി സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്രസർക്കാർ എക്സൈസ് നികുതി പെട്രോളിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളിലും ഇന്ധന നികുതി കുറച്ചിരുന്നു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. ഉത്തരാഖണ്ഡ് 2 രൂപയും അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതവുമാണ് കുറച്ചിരിക്കുന്നത്. ഇതേമാതൃകയിൽ കേരളത്തിലും നികുതി കുറക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.