ഡല്‍ഹി: ബോളിവുഡ് നടി കങ്കണ റനൌട്ടിന്‍റെ വിവാദ പരമര്‍ശത്തിനെതിരെ ബിജെപി നേതാവ് വരുണ്‍ ഗാന്ധി. ബിജെപി അധികാരത്തില്‍ വന്ന 2014 മുതലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന പരാമര്‍ശത്തിനെതിരെയാണ് വരുണ്‍ ഗാന്ധി രംഗത്തെത്തിയത്. കങ്കണയുടെ ഈ പ്രസ്താവനയെ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധിയുടെ ചോദ്യം.
ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ കൊലയാളിക്ക് ആദരം നല്‍കുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നെഹ്‌റു എന്നിവരുടെ പോരാട്ടത്തെ അപമാനിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന പരാമര്‍ശം നടത്തിയവരെ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1947 ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. അത് വെറും ഭിക്ഷയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍റെ തുടര്‍ച്ചയയാണ് കോണ്‍ഗ്രസ് ഇന്ത്യ ഭരിച്ചത്. ബിജെപി അധികാരത്തില്‍ എത്തിയ 2014 മുതലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നുമാണ് ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയിൽ കങ്കണ പറഞ്ഞത്. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നത്. കങ്കണയുടെ വിഡ്ഢിത്തരത്തിന് കയ്യടിക്കുന്നത് ആരാണെന്ന് അറിയാന്‍ തനിക്ക് താത്പര്യമുണ്ടെന്നാണ് ബോളിവുഡ് നടി സ്വര ഭാസ്ക്കര്‍ ട്വീറ്റ് ചെയ്തത്.