ഭോപാല്‍: ബലാത്സംഗക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രസാദ് പ്രജാപതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഡീഷണൽ സെഷൻസ് ജഡ്ജി പി കെ റായ് യാണ് വിധി പ്രസ്താവിച്ചത്. പ്രജാപതിയും മറ്റ് രണ്ട് കുറ്റവാളികളായ അശോക് തിവാരിയും ആശിഷ് ശുക്ലയും ശിക്ഷ വിധിക്കുമ്പോള്‍ കോടതിയിൽ ഉണ്ടായിരുന്നു.
ചിത്രകൂട് സ്വദേശിയായ യുവതിയെ ഗായത്രി പ്രജാപതിയും ആറ് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുവാന്‍ ആദ്യം തയ്യാറായില്ല. പൊലീസിന്‍റെ ഈ നിലപാടിനെതിരെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. 2014 മുതൽ മന്ത്രിയും കൂട്ടാളികളും തന്നെ പീഡനത്തിനിരയാക്കിയെന്നും, തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടത്തിയെന്നും യുവതി മൊഴി നല്‍കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2017-ലാണ് പ്രജാപതി അറസ്റ്റിലാകുന്നത്. എന്നാല്‍ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കോടതി ആദ്യം ഇവരെ വെറുതെ വിട്ടിരുന്നെങ്കിലും പിന്നീട് പ്രത്യേക കോടതി കേസ് പരിഗണിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാല്‍ പോക്സോ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തിരുന്നു. പോക്സോ കേസില്‍ ഒരാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കുറഞ്ഞത് 10 വർഷം തടവ് മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കും. അഖിലേഷ് യാദവ് സർക്കാരില്‍ സുപ്രധാന വകുപ്പുകള്‍ വഹിച്ച വ്യക്തിയായിരുന്നു ഗായത്രി പ്രജാപതി. ഗതാഗതവകുപ്പും ഖനന വകുപ്പുമായിരുന്നു ഇയാൾ കൈകാര്യം ചെയ്തിരുന്നത്.