ഡല്‍ഹി: ഹിന്ദുത്വ ചെയ്യുന്നതെന്താണെന്ന് മനസിലാക്കാന്‍ തന്റെ വീടിന്റെ കത്തിക്കരിഞ്ഞ വാതില്‍ നോക്കിയാല്‍ മതിയെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ്. ഫോണിലൂടെയുളള അസഭ്യം പറയലിനും സൈബര്‍ ആക്രമണത്തിനും പുറമേ വീടുകേറി ആക്രമിക്കാനും തുടങ്ങി. കത്തിയമര്‍ന്ന വീടിന്റെ വാതിലാണ് താന്‍ പറഞ്ഞതിന് സാക്ഷ്യം എന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. മുസ്ലീം വിഭാഗത്തിലെ ജിഹാദിസ്റ്റുകളെക്കുറിച്ച് പറയാമെങ്കില്‍ ഹിന്ദുത്വയെക്കുറിച്ച് പറയുന്നതില്‍ നിന്ന് തന്നെ വിലക്കുന്നതെന്തിനാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു. തീവ്രവാദ സംഘടനകളുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്ക് താരതമ്യമുണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ ഒന്നാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വത്തെ ഐഎസ് ഭീകരരുമായി താരതമ്യപ്പെടുത്തിയ സല്‍മാന്‍ ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ എന്ന പുസ്തകത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതിനുപിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ നൈനിറ്റാലിലെ വീടിന് സംഘപരിവാര്‍ അനുകൂലികള്‍ തീയിട്ടത്. തീയിട്ടതിന്റെ ദൃശ്യങ്ങള്‍ സല്‍മാന്‍ ഖുര്‍ഷിദ് തന്നെയാണ് പുറത്തുവിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇത്തരമൊരു കാളിംഗ് കാര്‍ഡിന്റെ ആവശ്യമില്ലായിരുന്നു. അല്ലാതെ തന്നെ ഈ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കുമായിരുന്നു. ഇതല്ല ഹിന്ദൂയിസം എന്ന് ഇപ്പോഴും പറയുന്നത് തെറ്റാണോ? എന്ന് സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു. അയോധ്യ കേസുമായി ബന്ധപ്പെട്ട് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെക്കുറിച്ച് പറയുന്നതാണ് സണ്‍റൈസ് ഓവര്‍ അയോധ്യ എന്ന പുസ്തകം. രാഹുല്‍ ഗാന്ധിയടക്കമുളള നേതാക്കള്‍ സല്‍മാന്‍ ഖുര്‍ഷിദിന്റെ പുസ്തകത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.