ചെന്നൈ: തമിഴ് സിനിമാ നടന്‍ വിജയിയുടെ വീടിന് നേരെ വീണ്ടും ബോംബ് ഭീഷണി. താരത്തിന്‍റെ നീലങ്കരയിലെ വസതിയ്ക്ക് നേരെയാണ് ഭീഷണി ഉയർന്നത്. ഭീഷണി വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ബോംബ് സ്ക്വാഡ് സംഭവസ്ഥലത്ത് എത്തുകയും തെരച്ചില്‍ നടത്തുകയും ചെയ്തു. സംഭവത്തിൽ വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഭുവനേശ്വരനെന്നും ഇതിനു മുൻപും സമാനമായ വ്യാജ കോളുകളിലൂടെ ഇയാള്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും നടന്‍ വിജയിയുടെ സാലിഗ്രാമിലുള്ള വീടിന് നേരെയും ബോംബ് ഭീഷണി വന്നിരുന്നു. അന്ന് ചെന്നൈ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയിയുടെ 'ബിഗില്‍' എന്ന ചിത്രത്തിന് ടിക്കറ്റ് കിട്ടാത്തതിനാലാണ് യുവാവ് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ് പറഞ്ഞത്. നടന്‍ അജിത്തിന്‍റെ വീടിന് നേരെയും ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. അജിത്തിന്‍റെ ചെന്നൈ ഇഞ്ചമ്പാക്കത്തുള്ള വസതിക്ക് നേരെയായിരുന്നു വ്യാജ ബോംബ് ഭീഷണിയുണ്ടായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടന്‍ വിജയിയുടെ 'ബീസ്റ്റ്' എന്ന സിനിമയാണ് പുതിയതായി അണിയറയിൽ ഒരുങ്ങുന്നത്. ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആണ്.