ദത്ത് വിവാദം: കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റും വൈദ്യപരിശോധനയും ഇന്ന്‌

തിരുവനന്തപുരം: പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റും വൈദ്യപരിശോധനയും ഇന്ന് നടക്കും. വൈദ്യ പരിശോധനക്കുശേഷമാവും ഡിഎന്‍എ ടെസ്റ്റ് നടത്തുക. കുഞ്ഞിനെ തിരികെ കൊണ്ടുവന്നതായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിഡബ്ല്യുസിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ആന്ധ്രപ്രദേശിലെ ദമ്പതികളില്‍ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയും പൊലീസും ചേര്‍ന്ന് ഇന്നലെ രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരത്തെത്തിച്ചത്.

കുഞ്ഞ് നിലവില്‍ തിരുവനന്തപുരത്തെ ശിശു സംരക്ഷണ കേന്ദ്രത്തിലാണുളളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സാന്നിദ്ധ്യത്തിലാവും വൈദ്യപരിശോധന. ഡിഎന്‍എ ഫലം അനുകൂലമായാല്‍ കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത് ദത്ത് നല്‍കിയതാണെന്ന അനുപമയുടെ വാദം ശരിയാവും. അതോടെ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനും ഉള്‍പ്പെടെയുളളവര്‍ പ്രതിക്കൂട്ടിലാവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കുഞ്ഞിനെ കാണാന്‍ അനുവാദം നല്‍കണമെന്ന് അനുപമ ആവശ്യപ്പെട്ടു. നടപടികള്‍ വൈകിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അനുപമ ആരോപിച്ചു. ഈ മാസം മുപ്പതിനാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക. അതിനുമുന്‍പായി ഡിഎന്‍എ ടെസ്റ്റ് ഫലമടക്കമുളള വിവരങ്ങളുള്‍ക്കൊളളിച്ച്‌ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More