ലോക്ഡൗണിൽ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 63-ാമത് മന്‍ കി ബാത്ത് പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈറസ് ബാധക്കെതിരെ പോരാടുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുള്‍പ്പെടെയുള്ളവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനാകണമെന്ന് മോദി പറഞ്ഞു.
ലക്ഷ്മണ രേഖ വരച്ച് ധൈര്യത്തോടെ പ്രതികൂല സ്ഥിതിഗതികളെ നേരിടണം. നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണം. നിയന്ത്രണം ഇപ്പോഴും ചിലരൊക്കെ പാലിക്കാത്തത് അതീവ ഗൗരവതരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഇന്ത്യക്ക് മുന്നില്‍ മറ്റുവഴികളില്ല, ഗുരുതരമായ രോഗത്തിന് കഠിനമായ ചികിത്സ വേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു. ലോക് ഡൗണല്ലാതെ മറ്റു മാര്‍ഗമില്ല'- അദ്ദേഹം വ്യക്തമാക്കി