തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ കേരളം അംഗീകരിക്കില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അക്കാദമിക് ഫാസിസം നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം ഒട്ടും ജനാധിപത്യപരമല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളാ സ്റ്റേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ വിദ്യാഭ്യാസ നിയമം സമൂഹത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതാണ്. ദുര്‍ബലവിഭാഗക്കാരോട് അനീതി കാണിക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തോട് കേരളം സഹകരിക്കില്ല. അസാധാരണ നടപടികളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇന്ത്യയെ ഒരു മതാധിഷ്ടിത രാജ്യമാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയവും അതിന്റെ ഭാഗമാണ്' -കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ ഈ നിര്‍ദേശങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ സംസ്ഥാന സര്‍ക്കാര്‍ മതേനിരപേക്ഷതയും ജനാധിപത്യവും, മുറുകെ പിടിച്ചുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ഉത്തരവിട്ടു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യം നേടുന്നതിനുള്ള മാർഗരേഖയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും കേരളത്തിന് അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എസ് സി ഇ ആർ ടി മുൻ ഡയറക്ടർ പ്രൊഫ. ജെ പ്രസാദ് പറഞ്ഞു.