മുംബൈ: ക്രൂരന്മാരുടെയും ജനാധിപത്യ വിരുദ്ധരുടെയും പാര്‍ട്ടിയാണെന്ന് ബിജെപിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആഡംബര കപ്പലിലെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖാനെ ബിജെപി സര്‍ക്കാര്‍ വേട്ടയാടിയെന്നും മമത ബാനര്‍ജീ ആരോപിച്ചു. ജനങ്ങളോട് ഏകാധിപത്യ സമീപനം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ബാനര്‍ജി ആവശ്യപ്പെട്ടു.
ഷാറൂഖാനെപ്പോലെ സംവിധായകന്‍ മഹേഷ് ഭട്ടിനെയും ബിജെപി സര്‍ക്കാര്‍ വേട്ടയാടിയിരുന്നു. രാജ്യത്ത് നടക്കുന്ന അനീതിക്കെതിരെ ഓരോരുത്തര്‍ക്കും ആകും വിധം പ്രതിഷേധിക്കണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും ഉപദേശങ്ങള്‍ നല്‍കുവാനും തൃണമൂല്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യ ഇഷ്ടപ്പെടുന്നത് മാന്‍ പവറാണ്, മസില്‍ പവറല്ല. ബിജെപി സര്‍ക്കാരിന്‍റെ ക്രൂരഭരണത്തിനെതിരെ എല്ലാവരും ഒരുമിച്ച് ചേരണമെന്നും മമത ബാനര്‍ജി പറഞ്ഞു. രണ്ട് ദിവസത്തെ മുംബൈ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു മമത ബാനര്‍ജിയുടെ പ്രസ്താവന. പൊതുചടങ്ങില്‍ രബീന്ദ്രനാഥ ടാഗോര്‍ ശിവജിയെ കുറിച്ച് എഴുതിയ കവിത ചൊല്ലിയ മമത ബാനര്‍ജീ ബംഗാളും മഹാരാഷ്ട്രയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രസംഗിച്ചു. രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും മുൻ ഹൈക്കോടതി ജഡ്ജിമാരും ഉൾപ്പെടുന്ന സദസ്സിന് മുന്‍പിലാണ് മമത ബാനർജി ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ചത്.