കൊച്ചി: സിനിമാ നിര്‍മ്മാണ കമ്പനികളില്‍ വീണ്ടും മിന്നല്‍ പരിശോധനയുമായി ആദായ നികുതി വകുപ്പ്. നടന്മാരും നിര്‍മ്മാതാക്കളുമായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, വിജയ് ബാബു എന്നിവരുടെ ഓഫീസുകളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഒ ടി ടി റീലിസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംഘം അന്വേഷിക്കുന്നത്. ഇത്തരം ഇടപാടുകളിലൂടെ ലഭിച്ച തുകക്ക് കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. സിനിമാ കമ്പനികളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും പരിശോധനയുടെ പരിധിയിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ആൻറണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിർവാദ് സിനിമാസ് ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫന്റെ കലൂർ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രെയിം ഓഫീസ്, ആൻറോ ജോസഫിന്റെ ഫിലിം കമ്പനി ഓഫിസിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫയലുകള്‍ പരിശോധിച്ചിരുന്നു. പരിശോധനക്ക് ശേഷം മൂന്നുപേരോടും രേഖകളുമായി നേരിട്ട് ആദായ നികുതി വകുപ്പിന്‍റെ ഓഫീസുകളില്‍ ഹാജരാകുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിയേറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ വലിയ രീതിയിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമകൾ റിലീസ് ചെയ്തിരുന്നു. കൂടാതെ സാറ്റലൈറ്റ് റൈറ്റിലൂടെയും മ്യൂസിക് റൈറ്റിലൂടെയും നിർമാതാക്കൾ വരുമാനം നേടുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്നും പരിശോധിക്കുന്നുണ്ട്.