ഡല്‍ഹി: ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് കഴിഞ്ഞ ദിവസം ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും പാസ്സാക്കിയത്. ബില്ലില്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം അംഗീകരിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്.
ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. നിയമം പിന്‍വലിക്കും മുമ്പ് അഞ്ചോ ആറോ തവണ ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷം മുന്നോട്ട് വെച്ച ആവശ്യം. എന്നാല്‍, നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന കാര്യം ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുമുണ്ടെന്നുമാണ് കേന്ദ്ര കൃഷി മന്ത്രി ബില്ല് അവതരണത്തിടെ പറഞ്ഞത്. അതിനാൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സമരം അവസാനിപ്പിക്കണമെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതു കൂടാതെ പ്രക്ഷോഭത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കണമെന്നും കര്‍ഷകര്‍ അവശ്യപ്പെട്ടിരുന്നു. അതിനാല്‍ നിയമം പിന്‍വലിച്ചെങ്കിലും കര്‍ഷകര്‍ സമരം അവസാനിപ്പിച്ചിട്ടില്ല. കര്‍ഷകര്‍ മുന്‍പോട്ട് വെച്ചിരിക്കുന്ന മറ്റ് അവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിലപാട്. എന്നാല്‍ കർഷക പ്രക്ഷോഭത്തിനിടെ രക്തസാക്ഷികളായ കർഷകരുടെ മരണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ കയ്യില്‍ കണക്കുകളില്ലെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എഴുതിയ നല്‍കിയ മറുപടിയില്‍ പറഞ്ഞത്.