പത്തനംതിട്ട: ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പെരിങ്ങര സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കുട്ടികളുടെ വിദ്യാഭ്യാസ ചുമതല പാര്‍ട്ടി ഏറ്റെടുക്കുമെന്നും സന്ദീപിന്‍റെ ഭാര്യയ്ക്ക് ജോലി നൽകുമെന്നും കോടിയേരി പറഞ്ഞു. ബിജെപി - ആര്‍ എസ് എസ് ആസൂത്രിതമായാണ് സന്ദീപിനെ കൊലപ്പെടുത്തിയത്. കൊലപാതക സംഘത്തെ നിയോഗിച്ചത് ബിജെപി ആണെന്നും വിവിധ പ്രദേശങ്ങളില്‍ ഉള്ളവരെയാണ് ഇതിനായി തെരഞ്ഞെടുത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
കൊലപാതകം വ്യക്തി വിരോധം മൂലമാണെന്ന് പൊലീസ് പറഞ്ഞതായി അറിയില്ല. രാഷ്ട്രീയ കൊലപാതകം എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സന്ദീപിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കൃത്യം നടത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു. പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകര്‍ ആണെന്ന് പൊലീസ് എഫ് ഐ ആര്‍ ഇട്ടതോടെ പെരിങ്ങര കൊലപാതകം രാഷ്ട്രീയ കൊലപാതമാണെന്ന് ഉറപ്പാവുകയാണ്. കേസിലെ ഒരു പ്രതി ബിജെപിക്കാരൻ ആണെന്ന് ബിജെപിയും സമ്മതിച്ചതാണ് - കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ തിരുവല്ല ചാത്തങ്കരയില്‍ വച്ചായിരുന്നു സന്ദീപിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റ സന്ദീപ് എഴുന്നേറ്റ് സമീപത്തെ വയലിലേക്ക് ഓടിയെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.