ബംഗളുരു: ബിജെപിയില്‍ ചേരാത്തതിനാലാണ് തന്നെ ജയിലിലടച്ചതെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. രാജ്യത്തെ ഏറ്റവും അഴിമതി നടത്തുന്ന സർക്കാർ കർണാടകയിലേതാണെന്നും ശിവകുമാര്‍ ആരോപിച്ചു. 'എന്നെ ജയിലിലാക്കിയത് ബിജെപിയാണ്. ബിജെപിയെ പിന്തുണയ്ക്കുകയോ പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യാത്തതിനാലാണ് എനിക്ക് ജയിലില്‍ കഴിയേണ്ടിവന്നത്. ഇത് പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്- ശിവകുമാര്‍ പറഞ്ഞു.
കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 സെപ്റ്റംബര്‍ മൂന്നിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് 50 ദിവസത്തോളം അദ്ദേഹം തിഹാര്‍ ജയിലിലായിരുന്നു. ഒക്ടോബര്‍ 23-ന് ഡല്‍ഹി ഹൈക്കോടതിയാണ് ശിവകുമാറിന് ജാമ്യം അനുവദിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പ്രസ്താവനയെയും ഡി കെ ശിവകുമാര്‍ പരിഹസിച്ചു. യെദ്യൂരപ്പയെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പീഡിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ അനുയായികള്‍ നിരന്തരം റെയ്ഡ് നേരിടുകയാണ്. ആ നിരാശയെല്ലാം കോണ്‍ഗ്രസിനുമേല്‍ ചൊരിയുകയാണെന്നും കര്‍ണാടകയില്‍ ബിജെപി നേതാക്കള്‍ തന്നെ സര്‍ക്കാരിനെ അസ്ഥിരമാക്കുകയാണെന്നും ശിവകുമാര്‍ കൂട്ടിച്ചേർത്തു.