അബുദാബി: യു എ ഇയില്‍ ശനിയും ഞായറാഴ്ചയും അവധി ദിവസമായിരിക്കുമെന്ന് അബുദാബി ഭരണക്കൂടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരിക്കും ലീവ് ആരംഭിക്കുക. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിനമാക്കിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അബുദാബിയും ദുബായിയും ഉൾപ്പെടുന്ന യുഎഇയുടെ മുൻനിര ബിസിനസ്സ് ഹബ്ബെന്ന പദവി നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. അതോടൊപ്പം, വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയിലേക്ക് വ്യത്യസ്ഥ നിക്ഷേപങ്ങള്‍ ഉണ്ടാകുവാനും പുതിയ ഉത്തരവിലൂടെ സാധിക്കുമെന്നാണ് അബുദാബി ഭരണകൂടം കരുതുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫെഡറല്‍ ഗവണ്‍മെന്റിന്‍റെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും 2022 ജനുവരി മുതല്‍ പുതിയ രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ ഇനിമുതല്‍ 4:30 മണിക്കൂറായിരിക്കും പ്രവര്‍ത്തിസമയം. ലോകരാജ്യങ്ങളുടെ ശരാശരി പ്രവര്‍ത്തിദിവസം അഞ്ച് ആണ്. ഈ സാഹചര്യത്തില്‍ ലോകശരാശരിയേക്കാള്‍ കുറഞ്ഞ ദേശീയ പ്രവര്‍ത്തിദിവസം നടപ്പില്‍ വരുത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം യു എ ഇ കരസ്ഥമാക്കിയിരിക്കുകയാണ്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നാലര ദിവസം പ്രവര്‍ത്തി ദിവസം എന്ന രീതിയിലേക്ക് മാറേണ്ടതുണ്ടോയെന്ന് ഉത്തരവില്‍ വ്യക്തമല്ല.