കോഴിക്കോട്: നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി റിപ്പോര്‍ട്ടുകള്‍. വഖഫ് ബോര്‍ഡല്ല സര്‍ക്കാര്‍ തന്നെയാണ് ഇതിന് മുന്‍ കൈ എടുത്തിരിക്കുന്നത് എന്ന തരത്തിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറിച്ചുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രി ഇന്നലെ നടത്തിയത്. 'വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും' -എന്നായിരുന്നു സമസ്ത നേതാക്കളുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം, നിയമനം പി എസ് സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 2019- ല്‍ തന്നെ സര്‍ക്കാരില്‍ നിന്നും വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ അന്ന് അധ്യക്ഷനായിരുന്ന പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് 2020 -ല്‍ സി പി എം നേതാവും മുൻമന്ത്രിയുമായ ടി.കെ. ഹംസ അധ്യക്ഷ പദവില്‍ എത്തിയതിന് ശേഷം സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം വീണ്ടും മുന്പോട്ട് വെക്കുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് വഖഫ് ബോര്‍ഡ് പി എസ് സി നിയമനം അംഗീകരിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിയമനങ്ങൾ പി എസ് സിക്ക് വിടാൻ വഖഫ് ബോർഡ് റെഗുലേഷനില്‍ ഭേദഗതി വരുത്തി കരട് രൂപരേഖ സര്‍ക്കാരിലേക്ക് അയക്കാനായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് 2020 ജനുവരി 23-ന് ചേർന്ന ബോർഡ് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്. പി എസ് സി നിയമന തീരുമാനം സർക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണെന്ന് വഖ ഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ തൊട്ടടുത്ത ദിവസം അതായത് 2020 ജുനവരി 24-ന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ തീരുമാനത്തില്‍ അംഗങ്ങളായ എം.സി. മായിൻഹാജി, അഡ്വ. പി. വി. സൈനുദ്ദീൻ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.