കൊച്ചി: വിവാഹത്തിന് മറ്റാരും ആവശ്യപ്പെടാതെ വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമല്ലെന്ന് കേരളാ ഹൈക്കോടതി. കുടുംബാംഗങ്ങള്‍ നല്‍കുന്നതും ചട്ടപ്രകാരം ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുമായ സമ്മാനങ്ങളും സ്ത്രീധന പരിധിയില്‍ വരില്ലന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ വധുവിന് നല്‍കിയിരിക്കുന്ന സമ്മാനങ്ങള്‍ മറ്റാരെങ്കിലും കൈപറ്റിയെന്ന് പരാതി ലഭിച്ചാല്‍ സ്ത്രീധന നിരോധന ഓഫീസർക്ക് അതിൽ ഇടപെടാനാകും എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം ആർ അനിത അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വീട്ടുകാര്‍ തനിക്ക് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഭര്‍ത്താവിന്‍റെ കയ്യിലാണെന്നും അത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി സ്ത്രീധന ഓഫീസര്‍ക്ക് നല്‍കിയ പരാതിയാണ് കോടതി വിധിയില്‍ കലാശിച്ചത്. പെണ്‍കുട്ടിക്ക് വീട്ടുകാര്‍ നല്‍കിയ 55 പവന്‍ സ്വര്‍ണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീധന ഓഫീസര്‍ ഇറക്കിയ ഉത്തരവിനെതിരെ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് വിഷ്ണു കോടതിയെ സമീപിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവിൽ ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോ എന്ന് വ്യക്തമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീധനം ആണെന്ന് ഉറപ്പില്ലാതെ തിരിച്ച് നൽകാൻ ആവശ്യപ്പെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. അതേസമയം ഒരു പരാതി ലഭിച്ചാൽ തെളിവെടുക്കാനും അന്വേഷണം നടത്താനും സ്ത്രീധന നിരോധന ഓഫീസർക്ക് അധികാരമുണ്ടെന്നും കോടതി പറഞ്ഞു.