സംസ്ഥാനത്തെ മുഴുവൻ വിചാരണ തടവുകാർക്കും താൽകാലിക ജാമ്യം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഫുൾ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികൾക്കാണ് ജാമ്യം നൽകിയത്. ഏപ്രിൽ 30 വരെയോ ലോക് ഡൗൺ അവസാനിക്കും വരെയോ ആണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് മാരായ സി.കെ.അബ്ദുൾ റഹീം, സി.റ്റി.രവികുമാർ ,രാജാവിജയരാഘവൻ എന്നിവരടങ്ങുന്ന ഫുൾ ബഞ്ചാണ് ജാമ്യം നൽകാൻ ഉത്തരവിട്ടത്.
സ്ഥിരം കുറ്റവാളികൾക്കോ, സമാന കുറ്റകൃത്യം ചെയ്തവർക്കോ ഒന്നിലേറെ കേസുകളിൽ റിമാന്റിൽ ഉള്ളവർക്കോ ഉത്തരവ് ബാധകമല്ല.ജയിൽ സൂപ്രണ്ടുമാർ പ്രതികളുടെ സ്വന്തം ജാമ്യത്തിലാണ് വിട്ടയക്കേണ്ടത്. ജയിൽ മോചിതരാകുന്നവർ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. മറ്റ് യാത്ര ചെയ്യാനോ പൊതു സമ്പർക്കത്തിൽ ഏർപ്പെടാനോ പാടില്ല. വ്യവസ്ഥകൾ ലംലിച്ചാൽ പോലിസിന് അറസ്റ്റ് ചെയ്യാം. ജാമ്യ കാലാവധി കഴിഞ്ഞാൽ വിചാരണ കോടതിയിൽ ഹാജരാകണം. തുടർ ജാമ്യം വിചാരണ കോടതിക്ക് തീരുമാനിക്കും. നൽകണമോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളാം. കൊവിഡ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ കോടതികളും അടച്ചിടാൻ ഫുൾ ബഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.