ശശി തരൂര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പലതട്ടില്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ് എം പിമാര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ എം പി ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തി. പ്രതിപക്ഷനേതാവ് വിഡി സതീശനും മുന്‍ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചപ്പോള്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും, കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരണ വിഭാഗം മേധാവിയും എം പിയുമായ കെ മുരളീധരനും ശശി തരൂരിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. 

വികസന കാര്യങ്ങളില്‍ എല്ലാവരും ഒരുമിച്ച് പോകണമെന്നാണ് പാര്‍ട്ടി നിലപാട്. കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ശശി തരൂര്‍ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. പഠിച്ച് പറയാമെന്നാണ് അദ്ദേഹം പറഞ്ഞത്. തരൂര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ലെന്നും അദ്ദേഹം രാജ്യാന്തര മുഖമാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശശി തരൂരിന് പിന്തുണയുമായി കെ മുരളീധരന്‍ എം പി യും രംഗത്തെത്തിയിരുന്നു. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കാന്‍ അവകാശമുണ്ട്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടായിരുന്നു താന്‍ സ്വീകരിച്ചിരുന്നതെന്നും അതേ അവകാശം ശശി തരൂരിനുമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതിന് സര്‍ക്കാരിനെ പിന്തുണക്കുന്ന തരത്തില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ലെന്നാണ് കെ മുരളീധരന്‍ ഇന്ന് രാവിലെ മധ്യമങ്ങളോട് പറഞ്ഞത്. 

അതേസമയം, കെ റെയില്‍ പദ്ധതിക്കെതിരെ യു ഡി എഫ് എം പിമാര്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നിവേദനത്തില്‍ ശശി തരൂര്‍ എം പി ഒപ്പിടാതിരുന്നത് പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ എംപിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് മുല്ലപ്പളളി രാമചന്ദ്രന്‍ രൂക്ഷവിമര്‍ശമാണ് ഉന്നയിച്ചിരിക്കുന്നത്. അച്ചടക്കം ശശി തരൂരിനും ബാധകമാണ്. അതറിയില്ലെങ്കില്‍ പാര്‍ട്ടി പഠിപ്പിക്കും എന്നാണ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞത്. ശശി തരൂരിന്റേത് സര്‍ക്കാരിനെ സഹായിക്കാനുളള ഗൂഢതന്ത്രമാണ്. കെ റെയില്‍ ജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത പദ്ധതിയാണെന്ന് കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും അറിയാം. തരൂര്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുകയാണ്. വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടണം എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More