ഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത ആദിവാസി യുവതിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷമായി തടവില്‍ കഴിയുന്ന മേഘാലയ സ്വദേശി ദ്രഭമോൻ ഫാവയുടെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനാലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ആരെയും അനധികൃതമായി പാര്‍പ്പിക്കാനുള്ള ഇടമല്ല ജയിലെന്നും നിയമത്തിന്‍റെ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഹർജിക്കാരി 18 മാസമായി ജയിൽവാസം അനുഭവിക്കുകയും കസ്റ്റഡിയിൽ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു എന്ന വസ്തുതയും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് കോടതി പറഞ്ഞു. 2020 ലാണ് ദ്രഭമോൻ ഫാവയെ മനുഷ്യക്കടത്ത് ആരോപിച്ച് പൊലീസ് ആറസ്റ്റ് ചെയ്തത്. പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഇവര്‍ ഗര്‍ഭിണിയായിരുന്നു. ഫാവയുടെ കുഞ്ഞും ജയിലിൽ കഴിയുകയാണ്. പൊലീസിന് ഇതുവരെ ആരോപണം തെളിയിക്കാനും സാധിച്ചിട്ടില്ല.