ഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. നിലവിൽ 9993.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 1337 ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കേരളവും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ഒന്നും ഇതുവരെ അന്തിമ തീരുമാനമായില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന സ്ഥലങ്ങളെ നോണ്‍ കോര്‍ ഏരിയയാക്കി അന്തിമ വിജ്ഞാപനം പുറത്തിറക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളം ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇതിന്‍റെ ഭാഗമായി പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കേണ്ട ഭാഗങ്ങളെ കുറിച്ച് കേന്ദ്രം കേരളത്തോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. കേരളത്തിന്‍റെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്തായിരിക്കും അന്തിമ വിജ്ഞാപനം ഇറക്കുക. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും സമവായത്തിലെത്താൻ സാധിച്ചില്ലെങ്കിൽ നിലവിലെ കരട് വിജാഞാപനം വീണ്ടും പുതുക്കി ഇറക്കാനാണ് സാധ്യത.