മുംബൈ: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മുസ്ലിം സ്ത്രീകളെ വില്‍പ്പനക്ക് വെച്ച് വിദ്വേഷ പ്രചരണം. സ്ത്രീകളുടെ ചിത്രം ഉപയോഗിച്ച് വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രചരണത്തിന് പിന്നില്‍ സംഘപരിവാര്‍ ആണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.'സുള്ളി ഡീല്‍സി'ന് ശേഷം ബുള്ളി ബായ് എന്ന പേരിലുള്ള പുതിയ അപ്പില്‍ സ്ത്രീകളുടെ ചിത്രം അടക്കം അപലോഡ് ചെയ്താണ് വിദ്വേഷ പ്രചരണം നടക്കുന്നത്. സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ, കലാകാരികൾ, ഗവേഷകർ അടക്കം വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു അഞ്ചു മാസം മുൻപ് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള 'സുള്ളി ഡീൽസ്' എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
മുസ്ലിം സ്ത്രീകളെ ലൈംഗികമായി അതിക്ഷേപിക്കുകയും ഇവരെ പീഡിപ്പിക്കാനും, ഉപദ്രവിക്കാനുമാണ് സുള്ളി ഡീല്‍സിലുടെ ആഹ്വാനം ചെയ്തിരുന്നത്. ഇതേ രീതി തന്നെയാണ് പുതിയ അപ്ലിക്കേഷനിലും ലക്ഷ്യം വെക്കുന്നത്. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവർത്തക സിദ്‌റ, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‍ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ബുള്ളി ബായ് ആപ്പിനെതിരെ നടപടി സ്വീകരിക്കാൻ സൈബർ സെല്ലിനോട് നിർദേശിച്ചിട്ടുണ്ടെന്നും അവർ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.