ഇസ്രയേല്‍: ഒമൈക്രോണിന് പിന്നാലെ ആശങ്ക പടര്‍ത്തി ഫ്ലൊറോണ വൈറസ്. കൊറോണയുടെയും ഇൻഫ്ലുവൻസയുടെയും അണുബാധ ചേർന്നുണ്ടാകുന്ന രോഗമാണ് ഫ്ലൊറോണ. ഇസ്രായേലിലാണ് ലോകത്തിലെ തന്നെ ആദ്യത്തെ ഫ്ലൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത ഗര്‍ഭിണിയിലാണ് ഈ വൈറസ് കണ്ടെത്തിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. രണ്ട് വൈറസുകളും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഫ്ലൊറോണ ഉണ്ടാവുക. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസിനെക്കുറിച്ച് വിശദമായ പഠനം വേണമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. യുകെയിലും യുഎസിലും ഒമൈക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊവിഡിനെ പ്രതിരോധിക്കാന്‍ നാല് ഡോസ് വാക്സിനേഷന്‍ പ്രഖ്യാപിച്ച രാജ്യമാണ് ഇസ്രയേല്‍. നാലാം ഡോസ് കുത്തിവെപ്പ് തകൃതിയായി നടക്കുന്നതിനിടയിലാണ് ഫ്ലൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവർക്കും മുന്നണിപ്പോരാളികള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നാലാം ഡോസ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രാലയ ഡയറക്ടർ ജനറൽ നാച്ച്മാൻ ആഷ് അറിയിച്ചു. ആഗസ്റ്റില്‍ ബൂസ്റ്റർ ഷോട്ട് എടുത്ത 150 ആരോഗ്യപ്രവർത്തകർക്കാണ് നാലാം ഡോസ് നൽകിയത്.