കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ അക്രമിച്ചത് ബേപ്പൂര്‍ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ്. അക്രമണത്തിനിരയായ ബിന്ദു അമ്മിണിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു. മത്സ്യതൊഴിലാളിയായ മോഹന്‍ദാസ് ബിന്ദു അമ്മിണിയെ ആക്രമിച്ച സമയത്ത് മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് മര്‍ദ്ദനമേറ്റത്. ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിന്ദുവിൻ്റെ പരാതിയിൽ മര്‍ദ്ദനം, സ്ത്രീകളെ അപമാനിക്കല്‍ എന്നീ വകുപ്പുകളിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ബിന്ദു അമ്മിണിക്കെതിരെ നടന്ന അക്രമണത്തിനെതിരെ സാമൂഹിക രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.